കെ.ജി.ശങ്കരപ്പിള്ള
പൊന്നണിഞ്ഞു നീ തുടുത്ത നാൾ
കൊയ്തെടുത്ത് കെട്ടിയതല്ലേ
നിന്നെ അവൻ ?
മെതിച്ചതല്ലേ
കൊഴിച്ചതല്ലേ
ചെമ്പ് കുട്ടകത്തിൽ പുഴുങ്ങിയതല്ലേ
പൊരിവെയിലിലുറക്കിയതല്ലേ
കുത്തിക്കുത്തി ഉള്ളെടുത്തതല്ലേ
കൊന്നോർക്കും വെന്നോർക്കുമെല്ലാം
അന്നമാക്കി വിളമ്പിയതുമല്ലേ
നിന്നെ അവൻ
എന്നിട്ടുമെന്തിനാ സീതേ
അവൻ വീണ്ടും വരുമ്പോൾ
പ്രിയം നടിക്കുമ്പോൾ
നിലമൊരുക്കുമ്പോൾ
സമ്മതം തൊട്ടു നോക്കുമ്പോൾ
തൊഴിച്ചകറ്റാതെ നീയവനെ
ചിരിച്ചേൽക്കുന്നെ ?
ചിരിയല്ലാതൊരു ക്യഷിയെന്തെൻ ചേച്ചീ
എനിക്കെൻ
കണ്ണീർപ്പാടത്തിനി
വൈകീയറിയാൻ
വല്ലോരുടെയായെൻ വയലെന്ന്
തെരുവ് വിളക്കിൻ കാലുകൾ പോലെ
നെല്ലിൻ ത്ണ്ടുകൾ കിളരും
കതിരുകൾ വിളയും
വയലേലകളിപ്പോഴുമുണ്ടെൻ കനവിൽ
പാലക്കാട്ടും പായിപ്പാട്ടും ത്യശ്ശൂരും...
ഭാഗ്യം
കനവിൽ ഇരുപ്പൂ മുപ്പൂ
വിളവുണ്ടിന്നും
Thursday, January 20, 2011
Wednesday, January 19, 2011
മകളേ നീ പാടുമ്പോൾ
ശ്രീകുമാരന് തമ്പി
മകളേ നീ പാടുമ്പോൾ മനമാകെ നിറയുന്നു
എരിവേനൽ പൌർണ്ണമിപ്പാലാകുനു
കവിമാത്രം കാണുന്ന ഗഗനത്തിൽ ശലഭങ്ങൾ
തുടികൊട്ടി; നവരംഗജാലമായി
നിനവിലും കനിവിലും സ്വരരാഗസുധയിലും
ശ്രുതിശുദ്ധി നിലനിർത്തും ധന്യത നീ
തുടരുമെൻ തീർത്ഥാടനത്തിലെ സാന്ത്വന-
ത്തണൽ; അല്ല- നീ തീർത്ഥം തന്നെയല്ലേ ?
മകളേ നീ പാടുമ്പോൾ മാനം തുടുക്കുന്നു
അരികത്ത് മഴ പെയ്യും മണമെത്തുന്നു
പുതുമണ്ണിൽ വാസനത്തിരമാലയണിയുന്ന
ചെറുകാറ്റിൽ മൂളുന്നെൻ ജാലകങ്ങൾ
മറയുന്നീ വീടുമീമുറ്റവും മഴവില്ലിൻ
കല കണ്ട, മയിലാടും താഴ്വരയിൽ
നിറവർണ്ണപ്പീലികൾ വായുവിൽ പുതുശില്പ-
കലയാക്കി മാറ്റുന്നു നിൻസ്വരങ്ങൾ
മകളേ നീ പാടുമ്പോൾ മനമാകെ നിറയുന്നു
എരിവേനൽ പൌർണ്ണമിപ്പാലാകുനു
കവിമാത്രം കാണുന്ന ഗഗനത്തിൽ ശലഭങ്ങൾ
തുടികൊട്ടി; നവരംഗജാലമായി
നിനവിലും കനിവിലും സ്വരരാഗസുധയിലും
ശ്രുതിശുദ്ധി നിലനിർത്തും ധന്യത നീ
തുടരുമെൻ തീർത്ഥാടനത്തിലെ സാന്ത്വന-
ത്തണൽ; അല്ല- നീ തീർത്ഥം തന്നെയല്ലേ ?
മകളേ നീ പാടുമ്പോൾ മാനം തുടുക്കുന്നു
അരികത്ത് മഴ പെയ്യും മണമെത്തുന്നു
പുതുമണ്ണിൽ വാസനത്തിരമാലയണിയുന്ന
ചെറുകാറ്റിൽ മൂളുന്നെൻ ജാലകങ്ങൾ
മറയുന്നീ വീടുമീമുറ്റവും മഴവില്ലിൻ
കല കണ്ട, മയിലാടും താഴ്വരയിൽ
നിറവർണ്ണപ്പീലികൾ വായുവിൽ പുതുശില്പ-
കലയാക്കി മാറ്റുന്നു നിൻസ്വരങ്ങൾ
ദേവീ സരസ്വതീ.....
സാബു ഷണ്മുഖം
ദേവീ സരസ്വതീ ദിവ്യസുഗന്ധിയാം
താമരപ്പൂവിൽ നീ സൌമ്യം വിളങ്ങുന്നു
നിന്മുന്നിലർച്ചിക്കാനർച്ചനപ്പൂവില്ല
നിന്നെ ഞാൻ പൂജിക്കാനൊട്ടും നിനച്ചില്ല
തൂവമ്പിളിത്തൂവൽ ബാല്യം മുതൽക്ക് ഞാൻ
മഞ്ചാടിമൌനത്തിൽ മോഹിച്ചു നിന്മനം
നീയെൻ കളിത്തോഴിയായ് വന്നു പൂമര
ച്ചോട്ടിൽ നാം കല്ലുകൾ കൊത്തിക്കളിക്കുന്നു
കണ്ണാരം പൊത്തുമ്പോൾ കുന്നിമണിക്കണ്ണിൽ
കാലം മയിൽപ്പീലിക്കൌതുകമാകുന്നു
നിൻ കുഞ്ഞുപാവാടപ്പൂക്കളിലംബര
മാലോലമാടി നിറയുന്നു ചുറ്റിലും
സന്മഹൂർത്തങ്ങളിലാരാധനതോന്നി
ഉമ്മവെക്കാൻ ഞാൻ കൊതിച്ചുവോ നിഷ്ക്കളം ?
ദേവീ സരസ്വതീ, പൊൽക്കണി വീണയിൽ
നന്മ്യദുപല്ലവിയായ് നീ നിറയുന്നു
നിന്മുന്നിൽ സങ്കടസാഷ്ടാംഗമായില്ല
നിന്നോട് ഞാൻ വരം ചോദിച്ച് കേണില്ല
സപ്തവർണ്ണത്തിരക്കുള്ളിലുന്മത്തമാം
കൌമാര വിസ്മയം പൊട്ടിത്തരിക്കുന്നു
എൻ മുന്നിൽ കേശാദിപാദം നീയത്ഭുതം
നീയപ്സരാകാരകാന്തരഹസ്യവും
സ്വർണ്ണസിംഹാസനമുള്ളിലൊരുക്കി
ഞാൻ നിർമ്മലം നിന്നെ എടുത്തുവെച്ചു
നിന്റെയചുംബിതലജ്ജയിൽ നേർത്തലി
ഞ്ഞെന്റയലൌകിക പ്രേമദീപ്തികൾ
ഇടയുന്ന നെഞ്ചിടിപ്പോടു ഞാൻ നിൻ മുന്നി
ലിടറുന്നടിയോടെ മുടിയുന്നു വാക്കുകൾ
ദേവീ സരസ്വതീ , നീൾമിഴിത്താളിൽ നീ
ശാന്തമപാരം മഹാകാവ്യമാകുന്നു
നിന്മുന്നിൽ മന്ത്രക്കളങ്ങൾ വർച്ചില്ല
നിന്നെ ഞാൻ നാമജപത്താൽ വിളിച്ചില്ല
യൌവ്വനം വിങ്ങിപ്പുളഞ്ഞുപിടഞ്ഞ്തീർ
ന്നാതിരത്തേന്മാരി,യാകെ നനഞ്ഞു ഞാൻ
നിന്മാറിൽ തുള്ളിത്തുടിച്ചു നിന്നു, ത്രസി
ച്ചെന്റെയാദ്യത്തെ പദങ്ങൾ, വരികളും
നിന്നിൽഞാനാകെ തകർന്നുനിറഞ്ഞുനിൻ
സൌരഭം നീറിത്തുളുമ്പിസമസ്തവും
നിന്നിലലിഞ്ഞലഞ്ഞെത്തീയൊടുവി
ലെന്കാല്വെച്ചിറങ്ങിനിൻ കന്യാഹ്യദയത്തിൽ
എൻ ചുണ്ടിൽ തെന്നിത്തെറിച്ചുനിന്നു
തെറ്റിലൂറ്റങ്ങളൂറ്റിക്കുടിച്ച പദാവലി
ദേവീ സരസ്വതീ, സന്ധ്യയിലേകാന്ത
ശാലീനദീപികാന്യത്തമാടുന്ന നീ
നിന്മുന്നിൽ നിന്നെ മറന്ന് ഞാൻ നിന്നില്ല
നിന്നോട് കാത്തുരക്ഷിയ്ക്കാൻ പറഞ്ഞില്ല
ഏതേത്കാലവും, മക്കാലമിക്കല-
മെക്കാലമെങ്കിലും കാലം കലിക്കുന്നു
വേർപാടിലെപ്പൊഴും വേദന വന്നെന്നെ
വേദനിപ്പിച്ചിട്ടുവേദമായ് മാറുന്നു
അരുതെന്നറിഞ്ഞിട്ടുമരുതായ്കകൾ
ചെയ്യുമരുതാത്തറിവിന്റെയാഴങ്ങളാകുന്നു
എങ്ങനെയായാലുമൊന്നുമില്ലല്ലെങ്കി
ലെന്തായ്രുനാലുമത്രതന്നെ ചിരം
എന്നെന്നുമെല്ലാമതേപോലെയങ്ങനെ
യിങ്ങനെയായേതുമെന്തും വളരുന്നു
ദേവീ സരസ്വതീ ദിവ്യസുഗന്ധിയാം
താമരപ്പൂവിൽ നീ സൌമ്യം വിളങ്ങുന്നു
നിന്മുന്നിലർച്ചിക്കാനർച്ചനപ്പൂവില്ല
നിന്നെ ഞാൻ പൂജിക്കാനൊട്ടും നിനച്ചില്ല
തൂവമ്പിളിത്തൂവൽ ബാല്യം മുതൽക്ക് ഞാൻ
മഞ്ചാടിമൌനത്തിൽ മോഹിച്ചു നിന്മനം
നീയെൻ കളിത്തോഴിയായ് വന്നു പൂമര
ച്ചോട്ടിൽ നാം കല്ലുകൾ കൊത്തിക്കളിക്കുന്നു
കണ്ണാരം പൊത്തുമ്പോൾ കുന്നിമണിക്കണ്ണിൽ
കാലം മയിൽപ്പീലിക്കൌതുകമാകുന്നു
നിൻ കുഞ്ഞുപാവാടപ്പൂക്കളിലംബര
മാലോലമാടി നിറയുന്നു ചുറ്റിലും
സന്മഹൂർത്തങ്ങളിലാരാധനതോന്നി
ഉമ്മവെക്കാൻ ഞാൻ കൊതിച്ചുവോ നിഷ്ക്കളം ?
ദേവീ സരസ്വതീ, പൊൽക്കണി വീണയിൽ
നന്മ്യദുപല്ലവിയായ് നീ നിറയുന്നു
നിന്മുന്നിൽ സങ്കടസാഷ്ടാംഗമായില്ല
നിന്നോട് ഞാൻ വരം ചോദിച്ച് കേണില്ല
സപ്തവർണ്ണത്തിരക്കുള്ളിലുന്മത്തമാം
കൌമാര വിസ്മയം പൊട്ടിത്തരിക്കുന്നു
എൻ മുന്നിൽ കേശാദിപാദം നീയത്ഭുതം
നീയപ്സരാകാരകാന്തരഹസ്യവും
സ്വർണ്ണസിംഹാസനമുള്ളിലൊരുക്കി
ഞാൻ നിർമ്മലം നിന്നെ എടുത്തുവെച്ചു
നിന്റെയചുംബിതലജ്ജയിൽ നേർത്തലി
ഞ്ഞെന്റയലൌകിക പ്രേമദീപ്തികൾ
ഇടയുന്ന നെഞ്ചിടിപ്പോടു ഞാൻ നിൻ മുന്നി
ലിടറുന്നടിയോടെ മുടിയുന്നു വാക്കുകൾ
ദേവീ സരസ്വതീ , നീൾമിഴിത്താളിൽ നീ
ശാന്തമപാരം മഹാകാവ്യമാകുന്നു
നിന്മുന്നിൽ മന്ത്രക്കളങ്ങൾ വർച്ചില്ല
നിന്നെ ഞാൻ നാമജപത്താൽ വിളിച്ചില്ല
യൌവ്വനം വിങ്ങിപ്പുളഞ്ഞുപിടഞ്ഞ്തീർ
ന്നാതിരത്തേന്മാരി,യാകെ നനഞ്ഞു ഞാൻ
നിന്മാറിൽ തുള്ളിത്തുടിച്ചു നിന്നു, ത്രസി
ച്ചെന്റെയാദ്യത്തെ പദങ്ങൾ, വരികളും
നിന്നിൽഞാനാകെ തകർന്നുനിറഞ്ഞുനിൻ
സൌരഭം നീറിത്തുളുമ്പിസമസ്തവും
നിന്നിലലിഞ്ഞലഞ്ഞെത്തീയൊടുവി
ലെന്കാല്വെച്ചിറങ്ങിനിൻ കന്യാഹ്യദയത്തിൽ
എൻ ചുണ്ടിൽ തെന്നിത്തെറിച്ചുനിന്നു
തെറ്റിലൂറ്റങ്ങളൂറ്റിക്കുടിച്ച പദാവലി
ദേവീ സരസ്വതീ, സന്ധ്യയിലേകാന്ത
ശാലീനദീപികാന്യത്തമാടുന്ന നീ
നിന്മുന്നിൽ നിന്നെ മറന്ന് ഞാൻ നിന്നില്ല
നിന്നോട് കാത്തുരക്ഷിയ്ക്കാൻ പറഞ്ഞില്ല
ഏതേത്കാലവും, മക്കാലമിക്കല-
മെക്കാലമെങ്കിലും കാലം കലിക്കുന്നു
വേർപാടിലെപ്പൊഴും വേദന വന്നെന്നെ
വേദനിപ്പിച്ചിട്ടുവേദമായ് മാറുന്നു
അരുതെന്നറിഞ്ഞിട്ടുമരുതായ്കകൾ
ചെയ്യുമരുതാത്തറിവിന്റെയാഴങ്ങളാകുന്നു
എങ്ങനെയായാലുമൊന്നുമില്ലല്ലെങ്കി
ലെന്തായ്രുനാലുമത്രതന്നെ ചിരം
എന്നെന്നുമെല്ലാമതേപോലെയങ്ങനെ
യിങ്ങനെയായേതുമെന്തും വളരുന്നു
Subscribe to:
Posts (Atom)